Thursday, April 7, 2011

വയ്യായ്മകള്‍ക്കിടയിലും ടീച്ചറെത്തി പഴയ സഖാവിന് വിജയം നേരാന്‍

നീലേശ്വരം: പഴയകാല ഓര്‍മകള്‍ നുരഞ്ഞുയര്‍ന്നപ്പോള്‍ സരസ്വതി ടീച്ചര്‍ സ്ഥാനാര്‍ഥിക്ക് മുന്നില്‍ വിതുമ്പി. നീലേശ്വരം ചിറപ്പുറത്തെ സ്വീകരണ കേന്ദ്രത്തിലായിരുന്നു തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് മുന്നില്‍ കയ്യൂര്‍ സമരസസോനി സഖാവ് എന്‍ കെ കുട്ടേട്ടന്റെ വിധവ കെ സരസ്വതി ടീച്ചര്‍ വിതുമ്പിപ്പോയത്. കയ്യൂര്‍ സമരസേനാനി, നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ പാര്‍ടി വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ സജീവമായിരുന്ന കുട്ടേട്ടന്‍ നീലേശ്വരത്ത് പാര്‍ടി കെട്ടിപ്പടുക്കുന്നതിലെ മുന്നണിപോരാളിയായിരുന്നു.

Monday, April 4, 2011

ജനങ്ങളില്‍ ഒരാളായി ജനകീയ എംഎല്‍എ


തൃക്കരിപ്പൂര്‍: 'ജന്മി നാടുവാഴിത്തത്തിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായ മണ്ണ് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ചക്ക് ജനങ്ങള്‍ വിധിയെഴുതുന്ന ദിവസമാണ് ഏപ്രില്‍ 13. അഞ്ചുവര്‍ഷം കൊണ്ട് ജനകീയ എംഎല്‍എയായ കെ കുഞ്ഞിരാമന് ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങള്‍.'

Tuesday, March 29, 2011

തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പകിട്ടേകാന്‍ തെരുവ് നാടകങ്ങള്‍

നീലേശ്വരം: തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് മാറ്റേകാന്‍ ഗ്രാമീണ മേഖലയില്‍ തെരുവ് നാടകങ്ങള്‍ ഒരുങ്ങുന്നു. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിന്റെ പുനരാവിഷ്കാരമാണ് ചായ്യോം മാനൂരി പുല്ലാഞ്ഞിവള്ളിയിലെ ഗ്രാമീണ ആര്‍ട്സ് ഒരുക്കുന്ന നാടകം.

വികസന നായകന് വന്‍ സ്വീകരണം


Tuesday, March 22, 2011

പിന്തുണ തേടി കെ കുഞ്ഞിരാമന്‍ ഗുരുസന്നിധിയില്‍

നീലേശ്വരം: രണ്ടാം തവണയും വിജയമുറപ്പിക്കാന്‍ ഗുരുനാഥന്റെ അനുഗ്രഹത്തിനായി കെ കുഞ്ഞിരാമന്‍ എംഎല്‍എ ഗുരുസന്നിധിയിലെത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ കുഞ്ഞിരാമന്‍ തന്റെ ഗുരുനാഥന്‍ കൂടിയായ നീലേശ്വരം രാജവംശത്തിലെ മൂത്ത രാജാവായ തെക്കേ കോവിലകത്തെ ടി സി കൃഷ്ണവര്‍മ വലിയ രാജയുടെ അനുഗ്രഹം തേടിയാണ് നീലേശ്വരം നഗരസഭയില്‍ പര്യടനം തുടങ്ങിയത്. നീലേശ്വരത്തെ വിവിധ സ്ഥലങ്ങളില്‍ എംഎല്‍എ വോട്ടുതേടി. ഇദ്ദേഹത്തോടൊപ്പം എല്‍ഡിഎഫ് നേതാക്കളായ എം രാജഗോപാലന്‍, സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍, പി വി ശൈലേഷ് ബാബു, കെ വി ദാമോദരന്‍, പി കെ പ്രകാശന്‍, കെ വി വേണുഗോപാലന്‍, കെ രഘു, സനു മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

Saturday, March 19, 2011

വിപ്ലവ ഭൂമി കാക്കാന്‍ ജനകീയ എം.എല്‍.എ

തൃക്കരിപ്പൂര്‍ ജനകീയ എം.എല്‍.എയായി നാടാകെ നിറഞ്ഞു നില്‍ക്കുന്ന കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂരില്‍ രണാമങ്കത്തിനിറങ്ങുകയാണ്. അഞ്ച് വര്‍ഷം മണ്ഡലത്തിന്റെ വികസനത്തിന് കോടികളുടെ പദ്ധതി നടപ്പാക്കിയ അഭിമാന നേട്ടവുമായാണ് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ കുഞ്ഞിരാമന്‍ ചുവപ്പ് കോട്ടയില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്നത്. ചെറുവത്തൂര്‍ കാരിയില്‍ കെ വി കുഞ്ഞമ്പു വൈദ്യരുടെയും കാര്യങ്കോട് കുഞ്ഞിമാണിക്കത്തിന്റെയും മൂത്ത മകനായ കുഞ്ഞിരാമന് ജില്‍യില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവായി നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം കെഎസ്‌കെടിയു സംസ്ഥാനകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകനായി. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ജോയിന്റ് സെക്രട്ടറിയും നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ ഡിഎഎമ്മിന് ചേര്‍ന്ന കെ കുഞ്ഞിരാമന്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫിലും ഇതേ സമയം പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗവും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. 1972ല്‍ സിപിഐ എം കാരി ബ്രാഞ്ച് സെക്രട്ടറിയായി. തുടര്‍ന്ന് ചെറുവത്തൂര്‍ എല്‍സി അംഗവും സെക്രട്ടറിയുമായി. നീലേശ്വരം, കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ഏരിയാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1984ല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. മൂന്ന് തവണ സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പത്തു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 1994 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 1979-84 കാലത്ത് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നീലേശ്വരം ബിഡിസി ചെയര്‍മാനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടര മാസം തടവിലായിരുന്നു. 1974ലെ പള്ളിക്കര സംഭവത്തില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനത്തിന് വിധേയനായി. കാസര്‍കോട് ബിജെപി നടത്തിയ അക്രമത്തില്‍ പരിക്കേറ്റിരുന്നു. എന്‍ ടി കെ സരോജിനിയാണ് ഭാര്യ. സിന്ധു, ഷീന, ഷീജ, അനില്‍, സുനില്‍ എന്നിവര്‍ മക്കള്‍